Posts

മഴക്കവിത

ഇടവപ്പാതിയടുത്തപ്പോള്‍ ചറപറ മഴയുടെ വരവായി പല വര്‍ണത്തില്‍ രൂപത്തില്‍ കുടകള്‍ വേണം ചൂടീടാന്‍ അമ്മച്ച്ചിക്കൊരു കുടവേണം സ്വിച്ച്ചിട്ടെന്നാല്‍ നിവരേണം ഫാദറിനുള്ളോരു കുടയെന്നാല്‍ ഫോറിന്‍ തന്നെയാകേണം തീറ്റക്കാരന്‍ റപ്പായിക്കൊരു കൂറ്റന്‍ കാലന്‍ കുടവേണം പിശുക്കാനായൊരു കേശുവിനെന്നും കുടക്കു പകരം വാഴയില

ചിങ്ങം വരവായി...

പഞ്ഞക്കര്‍ക്കിടകം പോയ് , പൊന്നും ചിങ്ങം വരവായി ! തെന്നലിലാടീ മന്ദാരം പുഞ്ചിരി തൂകീ പൊന്‍താരം ! കളക‍ളമൊഴുകീ തേനരുവീ , ' കലപില ' കാട്ടീ പൂങ്കുരുവി . ഓണക്കാലമണഞ്ഞല്ലോ , കാണാമെങ്ങും സന്ദോഷം !!

കുടവയര്‍ നനയാതെ.....

കുടമാളൂളുള്ളൊരു കുടവയറന്‍ ചേട്ടന്‍, കുടയൊന്നു വാങ്ങുവാന്‍ കടയെട്ടുകേറി! കുടവയര്‍ നനയാതെ, കുടവലിയതു കിട്ടാതെ, കുടവയറന്‍ ചേട്ടന്‍ കുട 'വയറില്‍ ' ചൂടി!!!

പൂരം

ധില്ലംപടപട' പൊടിപൂരം 'ധിംധിം' മദ്ദളമതുകേമം 'ഇണ്ടണ്ടണ്ടോ' ചെണ്ടക്കാര്‍ 'പെപ്പരപെപ്പേ' കുഴല്‍മേളം 'ചില്‍ചില്‍' ചില്ലുമിലത്താളം 'ഭുംഭുംഭുംഭും' കതിനവെടി ഇങ്ങിനെ പൂരം അതികേമം കണ്ണിന്നിമ്പം ബഹുകേമം!!!

തീപ്പെട്ടി

ചന്തം തോന്നും പെട്ടി. എന്തെല്ലാം രൂപത്തില്‍! കിച്ചനിലെന്നുടെ വാസം. കുട്ടികളാണെന്നുള്ളില്‍! തുണിവക്കാത്തൊരു പെട്ടി! പണമോ കാണില്ലൊട്ടും! അമ്മച്ചിക്കെന്തിഷ്ടം. ഞാനില്ലെങ്കില്‍ ഓട്ടം! കുട്ടികളെന്നെക്കുത്തി, 'കത്തി'മരിക്കും കഷ്ടം!!

പൂവിളി പൂവിളി പൊന്നോണമായി

ഓടിയണഞ്ഞെന്റെ നാട്ടിലെല്ലാം, ഓണത്തിന്‍ മാസ്മര ഗ്രാമഭംഗി! സുന്ദരം മോഹനം പൂത്തുലഞ്ഞൂ, ചന്തത്തിലായിരം പൂമരങ്ങള്‍! കുട്ടികള്‍ കൂട്ടുകാരൊത്തുകൂടി, കൂട്ടമായ് പൂക്കളിറുത്തിടുന്നു. തുമ്പികളമ്പരം തന്നിലെങ്ങും, ഇമ്പമായ് പാറിപ്പറന്നിടുന്നു. അത്തം തുടങ്ങിയപ്പത്തുനാളും, അതൃന്തമുല്‍സാഹ മോദമോടെ, ചെത്തിപ്പൂ ജേമന്തി ചെംകദളീ ഇത്യാദിപ്പൂക്കള്‍തന്‍ മേളമോടെ, ഇട്ടിടുന്നെല്ലാരുമന്നുതൊട്ടേ, വട്ടത്തിലുള്ളൊരു പൂക്കളത്തില്‍. കോടിയുടുക്കണമോണനാളില്‍ കൂട്ടുകാരൊത്താടിപ്പാടിടേണം. അമ്മാനമാടിക്കിടാങ്ങളൊത്തി- ട്ടൂഞ്ഞാലിലാടി രമിച്ചിടേണം. പന്തുകളിക്കണം തുമ്പിതുള്ളല്‍ പമ്പരമേറും നടത്തിടേണം. പപ്പടം പായസമെല്ലാരുമൊ- ത്തൊപ്പമിരുന്നു കഴിച്ചു നമ്മള്‍, മാബലിമന്നനെ സ്വീകരിക്കാന്‍ വേഗമൊരുങ്ങുവിന്‍ കൂട്ടുകാരെ..!!

ഒറ്റശ്വാസത്തില്‍ പാടൂ

മീശക്കാരന്‍ കേശുമ്മാമനൂ ദോശകള്‍ തിന്നാനാശമുഴുത്തി ട്ടീശന്‍ തന്നുടെ കടയില്‍ കേറീ മീശ പിരിച്ചു പറഞ്ഞൂ വേഗം ദോശ വെശുപ്പതു മാറാന്‍ വണ്ണം ആശു വരട്ടേ പതിനെട്ടെണ്ണം മീശ പിരിച്ചതു കണ്ടിട്ടീശന്‍ കേശുമ്മാമനൊടിങ്ങനെ ചൊല്ലീ മീശക്കാരാ കേശുമ്മാമാ ദോശക്കൊതിയാ കേശുമ്മാമാ കാശില്ലെങ്കില്‍ മീശ പിരിച്ചാല്‍ കേശന്‍ ലേശം പേടിക്കില്ല!!