കണ്ണന്റെ ഓടക്കുഴല്‍

                          1
അങ്ങാപ്പുല്‍മേട്ടില്‍ നിന്നോ, പനിമതി വിടരും
        മാമലക്കാട്ടില്‍ നിന്നോ,
വന്നാ ഗാനസുഗന്ധവീചിയലയായ്
       കര്‍ണ്ണം കുളിര്‍പ്പിക്കയോ?
എങ്ങുന്നെന്നറിയാതെ ഞാനുഴറവേ,
         കണ്ടൂ മനക്കോണിലായ്
നിന്നും കായാമ്പുവര്‍ണ്ണന്‍ ഹൃദയദളപുടം
         ചേര്‍ത്ത വേണൂനിനാദം!

                           2


കണ്ണാ, ചോദിച്ചു ഞാനും മതിമതി മധുരം
            തന്നെയീ വേണുഗാനം
എന്നാല്‍ നിര്‍ത്തുക! നോക്കണം നടുവിലാ-
           ലെത്തീ ജനത്തിന്‍ തിര!
പൊന്നോമല്‍ക്കുഴല്‍ മാറ്റിവച്ചു പകരൂ
           ഭക്തര്‍ക്കു നീ വല്ലതും
ചെന്നിട്ടാനന്ദപൂര്‍വ്വം ഗുരുപവനപുരം
           പോയി സൗഭാഗ്യമേകൂ.




                           3

ചെഞ്ചുണ്ടില്‍ ചേര്‍ത്തുവച്ചാമുരളികയവനും
          തന്നു കാരുണ്യപുര്‍വ്വം
ചെന്നൂ ശ്രീ ഗുരുവായുരമ്പലമതില്‍
        വന്നു മോദം വിളങ്ങീ.
അന്നാക്കിട്ടിയ വേണുവായടിയനും
         ഇന്നീ മഹീ തന്നിലാ-
യെന്തോ പാട്ടുകള്‍ പാടിടുന്നിവനെ നീ
         പാടിപ്പഠിപ്പിക്കണം!


                      4

പുല്ലിന്നും പുളകം നിറക്കുമഴകില്‍
        വല്ലാതെനിന്‍ ഗാനവും
ഉള്ളില്‍ക്കൂട്ടുമഹന്ത ബാഷ്പകണമായ്
        തള്ളുന്ന നോട്ടങ്ങളും
പുല്ലാം പൂങ്കുഴലൂതിവന്നടിയനെ-
   ക്കാത്താലുമെന്‍കാര്‍മുകില്‍
വര്‍ണ്ണാ ഞാനുമതിന്നുമായനുദിനം
    പ്രാര്‍ത്ഥിപ്പു നീയാശ്രയം!!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്