ശബരിഗിരീശ പുരാന്തക നന്ദനാ നീ
അനുനിമിഷം മമ മാനസത്തിലെത്തൂ
പരിചരണന്നടിയന്‍ തുണയങ്ങു മാത്രമാണീ,
ചരണ സരോജമതിങ്കലണഞ്ഞിടുമ്പോള്‍.

പശുപതിനന്ദന പമ്പയില്‍ കുളിച്ച്
അശുചികളൊക്കെയകറ്റി ശുദ്ധമാക്കി
അശുവടിയന്‍ സവിധത്തിലെത്തിടുമ്പോള്‍,
കല്മഷമൊക്കെയൊഴിഞ്ഞു പോയിടേണം.

ഇരുമുടിയേന്തി കറുപ്പുടുത്തു നാവില്‍
ശരണമുഖാന്തരമായി സഹിക്കവയ്യാ
കരിമലകേറ്റമതെന്റെ കാലധര്‍മ്മം
കരമതുനല്‍കിയനുഗ്രഹിക്കവേണം

മഹിഷിയെ സുന്ദരിയാക്കി വാമഭാഗേ
മരുവിടുവാനവിടുന്നനുഗ്രഹിച്ചു.
മഹിഷമതാണടിയന്‍ ഭഗവാനെനിക്ക്
മഹിയിലെ ദുഖമകറ്റി രക്ഷയേകു.

പരഗതിതേടിയണഞ്ഞതെങ്കിലും ഞാന്‍
പടിപതിനെട്ടു കരേറുവാനസാദ്ധ്യം!
പദകമലം സ്തുതി ചെയ്തുകൊണ്ടു ഞാനും
പരമപദം അണയാന്‍ ശരണം തരേണം!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്